Thursday, December 23, 2010

പുനര്‍ജനി part 3

ഉണ്ണികൃഷ്ണന് അന്ന് 25 വയസ്സായിരുന്നു.റിട്ടയേര്‍ഡ്‌ എസ് പി യുടെ മകന്‍ അച്ഛനെ വലിയ ഭയ ഭക്തി ബഹുമാനമാണ് വീട്ടിലെ എല്ലാവര്‍ക്കും അതുകൊണ്ട് തന്നെ അച്ഛന്‍ പറയുന്നതിനപ്പുറത്ത് ആ വലിയ തറവാട്ടില്‍ നടക്കാറുമില്ല പി എസ് ഇ എക്സാം ആയിരുന്നു ഉണ്ണികൃഷ്ണന്റെ പ്രധാന ജോലി അതിനിടയില്‍ അടുത്തുള്ള പ്രയിവറ്റ് കോളേജില്‍ കണക്ക് പഠിപ്പിക്കും അങ്ങനെ ഇരിക്കുമ്പോളാണ് ഉണ്ണികൃഷ്ണന്റെ സഹോദരി അച്ഛനോട് പറഞ്ഞു


“അച്ഛാ എന്റെ കൂടെ പഠിക്കുന്ന ശ്രീകുട്ടിക്കും അവളുടെ മുത്തശ്ശിക്കും ഇവിടെ അടുത്തെവിടെയെങ്കിലും വാടകൈക്ക് വീടുണ്ടോ എന്ന് ചോദിച്ചിരുന്നു ഞാന്‍ നമ്മുടെ കിഴക്കെതിലുള്ള വീട് ഒഴിഞ്ഞിട്ടാനുള്ളതെന്നും അച്ഛനോട് ചോദിച്ചിട്ട് പറയാമെന്നും പറഞ്ഞു”

“നീ പഠിക്കാനാണോ പോകുന്നത് അതോ വീട് ബ്രോക്കര്‍ പണി ചെയ്യാനാണോ “

അച്ഛന്‍റെ മറുപടി കേട്ട ഉണ്ണികൃഷ്ണനു ചിരിവന്നു.
പൊന്നു തലതാഴ്ത്തി അകത്തോട്ടു നടന്നു.അമ്മ വന്നു കൃഷ്ണന്‍ നായരുടെ അടുത്തിരുന്നു പറഞ്ഞു

“അല്ലാ,ആ വീട് പൊടിയും മറ്റും ആയി നശിക്കുന്നതിനെക്കാള്‍ നല്ലത് ആര്‍ക്കെങ്കിലും വാടകയിക്ക് കൊടുക്കുന്നതല്ലേ “

“പൊന്നു ഇവിടെ വരൂ”

പൊന്നു ഓടി വന്നു


 “എന്താ അച്ഛാ “

“നീ പറഞ്ഞ കുട്ടിയുടെ അമ്മയും അച്ഛനും എവിടെ?”

അച്ഛന്‍ പോലീസ് മുറയില്‍ ചോദ്യം ചെയ്യല്‍ തുടങ്ങി


“അവളുടെ അച്ഛനും അമ്മയും ഒരു വാഹനാപകടത്തില്‍ മരിച്ചു ഇപ്പോള്‍ ആകെയുള്ളത് മുത്തശ്ശി മാത്രമാണ് എന്നാണ് പറഞ്ഞത്”

“ഓ ശരി നീ അവരോടു പറയുക അടുത്ത മാസം അതായതു ഇനി നാലുദിവസം കഴിഞ്ഞു താമസം തുടങ്ങാന്‍ വരാന്‍ പറയുക പിന്നെ കൂട്ടുകാരിയാണ്‌ കൂടെ പഠിക്കുന്നതാണെന്നും പറഞ്ഞു ഇടക്കിടെയുള്ള സന്തര്‍ശനം ഒന്നും വേണ്ട നിന്റെ സംശയം തീര്‍ക്കാന്‍ ഉണ്ണിയുണ്ട് കേട്ടല്ലോ”

“ശരി അച്ഛാ അപ്പോള്‍ ഞാന്‍ നാളെ തന്നെ പറയാം”

പൊന്നു സന്തോഷം കൊണ്ട് ഓടി ചാടി അകത്തോട്ടു പോയി.
ഉണ്ണികൃഷ്ണന്‍ പി എസ് ഇ ടെസ്റ്റിന് പോകാന്‍ ഒരുങ്ങി നില്‍ക്കുമ്പോളാണ് കിഴക്കേ വീടിന്റെ മുന്‍പില്‍ ഒരു ടെമ്പോ വാന്‍ വന്നു നിന്നു അതില്‍ നിന്നും ഒന്നുരണ്ടുപേര്‍ സാധനങ്ങള്‍ ഇറക്കി.ഉണ്ണികൃഷ്ണന്റെ വീടിന്റെ മുന്നിലാണ് വടകൈക്കുള്ള വീടുള്ളത് അച്ഛനും വീടിന്റെ വരാന്തയില്‍ ഇരുന്നു അവരെ നോക്കി.ടെമ്പോ അവിടെ നിന്നും പോയി .കുറച്ചു കഴിഞ്ഞപ്പോള്‍ ഓട്ടോയില്‍ പൊന്നു പറഞ്ഞ അമ്മമ്മയും മകളും ഇറങ്ങി.വെള്ള നിറത്തിലുള്ള പട്ടുപവാടയിട്ട ഒരു സുന്ദരി പെണ്‍കുട്ടി..അവര്‍ വലിയവീട്ടിലേക്ക് കയറി അച്ഛനു നമസ്കാരം പറഞ്ഞു അച്ഛന്‍ സന്തോഷത്തോടെ ഇരിക്കാന്‍ പറഞ്ഞു.ഉണ്ണികൃഷ്ണന്‍ ഷൂ ഇട്ടു പുറത്തേക്കിറങ്ങി

“അച്ഛാ ഞാന്‍ പൊയിട്ടു വരാം.”
  
“എല്ലാം എടുത്തല്ലോ ശരി “

ഉണ്ണികൃഷ്ണന്‍ അവിടെ നിന്നും ബൈക്കില്‍ കയറി പോയി

.”അപ്പോള്‍ ഇന്ന് തന്നെ തമിസിക്കുന്നുണ്ടല്ലോ അല്ലെ ? ”

“ഉവ്വ് അഡ്വാന്‍സ് എത്രയെന്നു പറഞ്ഞില്ല അത് താരാനും കൂടിയാണ് വന്നത്”

“അതൊന്നും വേണ്ട നിങ്ങള്‍ അവിടെ വൃത്തിയാക്കി നന്നായി താമസിക്കുക പിന്നെ വേറെ എന്തെങ്കിലും അസൌകര്യമുണ്ടെങ്കില്‍ പറയുക.”

“ഓ  വളരെ ഉപകാരമുണ്ട്”

അകത്തുനിന്നും കൃഷ്ണന്‍ നായരുടെ ഭാര്യാ ചായയുമായി വന്നു ചായ മുത്തശ്ശിക്കും മകള്‍ക്കും കൊടുത്തു

“മോളുടെ പേരെന്താണ്” 

“ശ്രീലക്ഷ്മി’ അവള്‍  പുഞ്ചിരിയോടെ പറഞ്ഞു.


“പോന്നുന്റെ ക്ലാസ്സിലാണോ”


“അതെ ഞങ്ങള്‍ ഒരുമിച്ചാണിരിക്കുന്നത്’


“എങ്കില്‍ ഞങ്ങള്‍ ഇറങ്ങുന്നു യെല്ലമോന്നടുക്കി പെറുക്കി വൈക്കട്ടെ “


അവര്‍ രണ്ടുപേരും അവിടെ നിന്നും ഇറങ്ങി.


“നല്ല അടക്കവും ഒതുക്കവുമുള്ള കുട്ടി എന്താ മുടിയാ അല്ലെ ഏട്ടാ ‘
ഞാന്‍ നോക്കിയില്ല മുടിയുണ്ടെങ്കില്‍ ആ കുട്ടി അത് നല്ലതുപോലെ സൂക്ഷിക്കുന്നുണ്ടാകും അല്ലതെ പൊന്നുവിനെ പോലെ യെന്നും ഷാമ്പുവും തേച്ചു നടക്കുന്നില്ല.നീ ഇനി അവളെയും ഇവളെയുമൊന്നും താരതമ്യം ചെയ്യാന്‍ നില്‍ക്കണ്ട അമിതമായ അടുപ്പവും വേണ്ടാ “


അവര്‍ ചായകപ്പുമായി അകത്തു കയറി.
വൈകുന്നേരം ഉണ്ണികൃഷ്ണന്‍ തന്റെ മുകളിലത്തെ ജനാല തുറന്നു വച്ചു അപോലാണ് കണ്ടത് ശ്രീകുട്ടി സന്ത്യാ ദീപവും വച്ച് നാമം ചൊല്ലുന്നു അടുത്ത് 


മുത്തശ്ശിയും ഇരിക്കുന്നു.


“പാവം ഇത്ര ചെറുപ്പത്തിലെ അമ്മയും അച്ഛനും നഷ്ടപ്പെട്ടല്ലോ” ഉണ്ണികൃഷ്ണന് സങ്കടം വന്നു.മാസങ്ങള്‍ കടന്നു പോയി ഉണ്ണികൃഷ്ണന്‍ വീട്ടില്‍ ഇരിക്കാന്‍ മടിയുള്ളത് കൊണ്ട് രാവിലെയും വൈകുന്നേരങ്ങളിലും അമ്പലത്തിലോ കുളക്കടവിലോ പോയി ഇരിക്കും. ശ്രീകുട്ടിയും ശ്യാമ എന്ന കുട്ടിയും യെന്നും ഒരുമിച്ചു അമ്പലത്തില്‍ പോകും..ഉണ്ണികൃഷ്ണന് നടതുറക്കുമ്പോള്‍ ശ്രീകുട്ടിയുടെ പിറകിലായി ഉണ്ടാകും.ഒരു ദിവസം തൂണും ചരിയിരിക്കുന്ന ഉണ്നിക്രിഷ്ണനോട് ശ്യാമ ചോദിച്ചു


“എന്താ പോന്നുവിനെ ഞങ്ങള്‍ വിളിച്ചിട്ട് വരാത്തത് ചേട്ടന് നല്ല ഭക്തിയുണ്ടല്ലോ അനിയതിക്കില്ലേ?”


“അതുപിന്നെ അച്ഛന് ഇഷ്ട്ടമല്ല അവള്‍ അച്ഛന്റെയും അമ്മയുടെയും കൂടെ പോകുന്നതാ അച്ചനിഷ്ടം”


“ഓക്കേ ഞങ്ങള്‍ പോകുന്നു “


“ശ്രീകുട്ടി..............” ഉണ്ണികൃഷ്ണന്‍ സ്നേഹത്തോടെ വിളിച്ചു.


“എന്താ’


“കുട്ടി ഒന്നുകൊണ്ടും സങ്കടപ്പെടരുത് “


“എന്തിനാണ് സങ്കടപെടുന്നത് ഞാന്‍ യെന്നും സന്തോഷവതിയാണ് എന്തേ ഞാന്‍ സങ്കടത്തിലാണെന്നു തോന്നിയോ “


ഉണ്ണി കൃഷ്ണന്‍ ആകെ ഒന്ന് പരുങ്ങി


“അതല്ല അച്ഛനും അമ്മയും ഇല്ലെന്നുകരുതി വിഷമിക്കരുത് ഞങ്ങളൊക്കെ ഉണ്ടല്ലോ എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്”


“അവര്‍ മരിച്ചിട്ട് വര്ഷം നാലു കഴിഞ്ഞു അവരെ ഓര്‍ത്തു ഞാന്‍ സങ്കട പെടാറില്ല കാരണം അവരെങ്കിലും ഇവിടുന്നു രക്ഷപ്പെട്ടല്ലോ” സ്രീകുട്ടിയുടെ കണ്ണുകള്‍ ചെറുതായി നനഞ്ഞു.അവര്‍ അമ്പലത്തില്‍ നിന്നും ഇറങ്ങി.ഉണ്ണികൃഷ്ണന്‍ തലയില്‍ 
കൈ വച്ച് പറഞ്ഞു


‘ശേ  വേണ്ടായിരുന്നു തന്‍റെ ഓരോ വിഡ്ഢി ചോദ്യങ്ങള്‍”


അന്ന് രാത്രി ഉണ്ണികൃഷ്ണന്‍ ശ്രീകുട്ടിയെകുറിച്ചു  ചിന്തിച്ചു ഒരുപാടു സങ്കടം മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു പാവം കുട്ടി